എംഎസ്പി സംഭരണം വഴി കർഷകർക്ക് ലഭിക്കുന്ന പരിമിതമായ സംരക്ഷണം പോലും ഇല്ലാതാവുന്നതോടെ സാധാരണകർഷകർ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് എടുത്തെറിയപ്പെടും. വൻകിട അഗ്രിബിസിനസ് കമ്പനികളുടെ കൈകളിലേക്ക് കാർഷിക മേഖലയെ തള്ളിവിടുന്ന നടപടികളാണിത്. കരാർ കൃഷിയുടെയും കോർപ്പറേറ്റുവൽക്കരണത്തിൻ്റെയും വിനാശത്തിലേക്കും തീവ്രമാകുന്ന കാർഷികദുരന്തങ്ങളിലേക്കുമാണ് മോഡി സർക്കാർ രാജ്യത്തെ എത്തിക്കുന്നത്.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയ, ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ബില്‍, ഫാര്‍മേഴ്സ് അഗ്രിമെന്റ് ഓന്‍ പ്രൈസ് അശുറന്‍സ് ആന്റ് ഫാം സര്‍വീസസ് ബില്‍ 2020 എന്നിവയില്‍ പ്രതിഷേധിച്ചാണ് ലോക്സഭയില്‍ എസ്എഡിയുടെ നാടകീയ പ്രഖ്യാപനം.